കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡുകള്‍ ഭേദിച്ച് വീണ്ടും സ്വര്‍ണക്കുതിപ്പ്. ‍ശനിയാഴ്ച 58,000 രൂപയെന്ന നാഴികക്കല്ല് കടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്.

പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 58,240 രൂപയിലും ഗ്രാമിന് 7,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. തുടര്‍ന്ന് നാലിനാണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. അഞ്ച്, ആറ്, 12,13 തീയതികളിലും 56,960 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ജനുവരിയില്‍ പവന് ഏറ്റവും കുറഞ്ഞവില 45,920 രൂപയായിരുന്നു. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7,550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണവിലയില്‍ ഈ വര്‍ഷം ഇതുവരെ 29 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.