ബംഗളൂരു: ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ നാലാംദിനം ഇന്ത്യ പൊരുതുന്നു. ഇന്ത്യയ്ക്കായി സര്‍ഫറാസ് ഖാന്‍ തന്‍റെ കന്നി ശതകം തികച്ചു. 110 പന്തുകള്‍ക്കുള്ളില്‍ പന്തുകളിലാണ് അദ്ദേഹം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. നിലവില്‍ 154 പന്തിൽ 125 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ട്.

മധ്യനിരയില്‍ ഋഷഭ് പന്തും മികച്ച പ്രകടമാണ് നടത്തുന്നത്. 53 റണ്‍സുമായി അദ്ദേഹം കളത്തിലുണ്ട്. പരിക്കുമായി ബാറ്റിംഗിനിറങ്ങിയ ഋഷഭ് പന്ത് രണ്ട് ഔട്ടുകളെ അതിജീവിച്ചിരുന്നു. എല്‍ബിഡബ്ല്യുവില്‍ പുറത്തായ പന്ത് ഡിആര്‍എസ് പരിശോധനയില്‍ തിരിച്ചെത്തുകയായിരുന്നു. ന്യൂസിലന്‍ഡിന്‍റെ ലീഡ് കുറയ്ക്കാൻ ഈ കൂട്ടുകെട്ടിനാകുന്നുണ്ട്. 12 റൺസ് മാത്രം പിന്നാലാണ് ഇന്ത്യ.

നാലാം ദിനത്തിലെ ആദ്യ 10 ഓവറില്‍ ഇന്ത്യ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ഉച്ചഭക്ഷണം വരെ പന്ത് ബാറ്റ് ചെയ്താല്‍ ഇന്ത്യ ലീഡ് ചെയ്യുമെന്നാണ് കണക്കു കൂട്ടല്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 71 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് നേടിയിട്ടുണ്ട്.