തിരുവനന്തപുരം: ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ ഡോ. പി. സരിൻ താല്പര്യപ്പെടുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതെല്ലാം പരിശോധിച്ച് ചർച്ചകൾ നടത്തി സ്ഥാനാർഥി നിർണയം പാർട്ടി നടത്തുമെന്നും പ്രഖ്യാപനത്തിന് അധികം മണിക്കൂറുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല തങ്ങളുടേത്. പ്രതിപക്ഷനേതാവിന്‍റേത് മൃദു ഹിന്ദുത്വ നിലപാടാണ്. വടകരയിലെ സ്ഥാനാർഥി നിർണയം മുതൽ ഇക്കാര്യം കാണാം. സരിൻ പറഞ്ഞതിൽനിന്ന് ബിജെപി ബന്ധം ആരോപണമല്ല എന്ന് വ്യക്തമായെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം ഇടതുപക്ഷത്തോടൊപ്പമാണെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്.