തിരുവനന്തപുരം: പി. സരിന്‍റെ നീക്കം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സരിൻ പറഞ്ഞത് സിപിഎമ്മിന്‍റെ വാദങ്ങളാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർഥിത്വത്തിനായി സരിൻ ബിജെപിയുമായി ചർച്ച നടത്തിയിരുന്നു. ബിജെപി സ്ഥാനാർഥി ആക്കില്ലെന്ന് പറഞ്ഞു. ഇതോടെയാണ് സിപിഎമ്മിനെ സമീപിച്ചത്. സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് സിപിഎം വാദങ്ങളാണ് അദ്ദേഹം തന്നെക്കുറിച്ച് പറയുന്നത്. മന്ത്രി എം.ബി. രാജേഷ് എഴുതിക്കൊടുത്ത വാചകമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം നേതാക്കന്മാരും മന്ത്രിമാരും തന്നെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും പറയുന്നത്. അതിനുള്ള മറുപടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

കൂട്ടായ ആലോചനകൾ നടത്തിയും മുതിർന്ന നേതാക്കളുമായി സംസാരിച്ചുമാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. സരിനു സ്ഥാനാർഥിയാകാൻ ആഗ്രഹമുണ്ടായിരുന്നു. ബിജെപിയുമായും സിപിഎമ്മുമായും ചർച്ച നടത്തുന്ന ഒരാളെ എങ്ങനെ കോണ്‍ഗ്രസ് സ്ഥാനാർഥിയാക്കുമെന്നും സതീശൻ ചോദിച്ചു.

സിപിഎമ്മിനെ വെല്ലുന്ന രീതിയിലുള്ള സംഘടന പ്രവർത്തനം കോൺഗ്രസ് നടത്തികൊണ്ടിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.