ദുബായ്: വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. നിർണായക മത്സരത്തിൽ പാക്കിസ്ഥാനെ ന്യൂസിലൻഡ് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചത്. സ്കോര്‍: ന്യൂസിലന്‍ഡ് 110/6, പാക്കിസ്ഥാന്‍ 56/10(11.4).

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ പാക് ബൗളര്‍മാര്‍ 110 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ ഇന്ത്യയുടെയും സെമി മോഹങ്ങള്‍ ഉയര്‍ന്നിരിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 6.3 ഓവറില്‍ സൂസി ബേറ്റ്സും (29 പന്തില്‍ 28), ജോര്‍ജിയ പ്ലിമ്മറും(14 പന്തില്‍ 17) ചേര്‍ന്ന് 41 റണ്‍സടിച്ചശേഷമാണ് കിവീസ് 110 റണ്‍സിലൊതുങ്ങിയത്. പാക്കിസ്ഥാന് വേണ്ടി നശ്ര സന്ധു മൂന്ന് വിക്കറ്റ് നേടി.

111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാൻ 11.4 ഓവറിൽ 56 റണ്‍സിന് ഓൾ ഔട്ടായി. ന്യൂസിലൻഡിനായി അമേലിയ കെര്‍ മൂന്നും ഈഡന്‍ കാര്‍സൺ രണ്ടു വിക്കറ്റും വീഴ്ത്തി. 54 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെ പാക്കിസ്ഥാനും ഇന്ത്യയും ലോകകപ്പിന്‍റെ സെമിയിലെത്താതെ പുറത്തായി.

ജയത്തോടെ ഗ്രൂപ്പിൽ എ നിന്ന് രണ്ടാം സ്ഥാനക്കാരായി ന്യൂസിലൻഡ് സെമിയിൽ കടന്നു. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റുമായി ഓസ്‌ട്രേലിയ നേരത്തെ സെമിയിലെത്തിയിരുന്നു. ആറ് പോയിന്‍റോടെ ഗ്രൂപ്പിൽ രണ്ടാമതായാണ് ന്യൂസിലൻഡ് അടുത്ത റൗണ്ടിലെത്തിയത്. രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയിന്‍റുമായി ഇന്ത്യ ഗ്രൂപ്പിൽ മൂന്നാമതാണ്.