തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ശബരിമല ദര്‍ശനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് ദുര്‍വാശി പാടില്ലെന്നും സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടു ചാടിക്കുമെന് മുഖപത്രത്തിൽ പറയുന്നു.

വാതില്‍പ്പഴുതിലൂടെ എന്ന പ്രതിവാര പംക്തിയിലാണ് വിമർശനം. ഒരു കാരണവശാലും സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍റെ നിലപാട് ശരിയല്ല. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈ പൊള്ളിയതാണെന്ന ഓര്‍മയെങ്കിലും വാസവന്‍ മന്ത്രിക്ക് വേണ്ടെ.

സ്‌പോട്ട് ബുക്കിംഗ് തര്‍ക്കത്തില്‍ രംഗം ശാന്തമാക്കാനല്ല മന്ത്രി ശ്രമിച്ചത്. ദുശാഠ്യങ്ങള്‍ ശത്രുവര്‍ഗത്തിന് ആയുധമാക്കരുതെന്നും ലേഖനത്തിൽ പറയുന്നു.

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മാത്രമല്ല സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് സിപിഐയുടെ വിമർശനം.