തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‍യു - എസ്എഫ്ഐ സംഘർഷം. തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാന്‍ കാമ്പസിൽ എത്തിയ കെഎസ് യു വിദ്യാര്‍ഥിനികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.

കെഎസ്‍യുവിന്‍റെ വിദ്യാര്‍ഥിനി പ്രതിനിധിയായി മത്സരിക്കുന്ന നയന ബിജുവിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായും പരാതിയുണ്ട്. തുടർന്ന് പരിക്കേറ്റ വിദ്യാര്‍ഥിനികള്‍ ജനറൽ ആശുപത്രിയിൽ ചികില്‍സ തേടി. എന്നാൽ ആരോപണങ്ങൾ എസ്എഫ്ഐ നിഷേധിച്ചു.

ആരേയും മര്‍ദിച്ചിട്ടില്ലെന്നും പുറത്ത് നിന്നുള്ള ആരേയും കയറ്റാൻ പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും എസ്എഫ്ഐ വിശദീകരിക്കുന്നു. തങ്ങളെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യു പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.