കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. മരിച്ചയാളെ ഇയാൾ ട്രെയിനിൽ നിന്നും തള്ളിയിട്ടെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരിൽ ഒരാൾ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. റെയിൽവേ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

ശനിയാഴ്ച രാത്രിയാണ് സംഭവം. മംഗുളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നുമാണ് തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻ വീണ് മരിച്ചത്. ഇയാൾ വാതിലിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.