ജയ്പുർ: രാജസ്ഥാനിൽ നരഭോജി പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഉദയ്പുരിലെ ഗോഗുണ്ട പ്രദേശത്താണ് സംഭവം. കഴുത്തിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.

കർഷകനായ ദേവറാം എന്നയാളെ പുലി ആക്രമിച്ചിരുന്നു. ഇയാളുടെ വീടിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് പുലി ആക്രമിക്കപ്പെട്ടതെന്ന് വനംവകുപ്പ് ഓഫീസർ പറഞ്ഞു.

ഉദയ്പൂരിലെ ഗോഗുണ്ട മേഖലയിൽ എട്ടോളം പേരെ കൊലപ്പെടുത്തിയ നരഭോജി പുലി തന്നെയാണോ ഇതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.