തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ദേശീയ എക്സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെതിരെ വിമർശനവുമായി പാർട്ടി ജില്ലാ സെക്രട്ടറിയും രംഗത്ത് വന്നു. ദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.

പാർട്ടി ചട്ടക്കൂടിൽ നിന്ന് കെ.ഇ.ഇസ്മയിൽ പ്രവർത്തിക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ആവശ്യപ്പെട്ടു. ഇസ്മായിൽ വിഭാഗീയ പ്രവർത്തനം തുടങ്ങിയത് ഇപ്പോഴല്ലെന്നും സി.കെ.ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായ കാലത്ത് തന്നെ തുടങ്ങിയതാണെന്നും അദ്ദഹം പറഞ്ഞു.