തിരുവനന്തപുരം: മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശ്രീലേഖയെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി നേതാവ് വി.വി. രാജേഷ് അടക്കമുള്ള നേതാക്കൾ തിരുവനന്തപുരത്തെ ശ്രീലേഖയുടെ വസതിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

പോലീസിലെ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകി‌യ വനിതാ ഉദ്യോഗസ്ഥയാണ് ശ്രീലേഖയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. അറിയപ്പെടുന്ന സാഹിത്യകാരിയാണ് അവർ. നവരാത്രി കാലത്ത് ശ്രീലേഖയ്ക്ക് അംഗത്വം നൽകാൻ സാധിച്ചതിൽ സന്തോഷമെന്നും സുരേന്ദ്രൻ പറഞ്ഞു. സമൂഹത്തിലെ എല്ലാ മേഖലകളിലെ ആളുകളും ഇനിയും പാർട്ടിയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് ആഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് പാർട്ടിയിൽ ചേർന്നതെന്ന് ശ്രീലേഖ പറഞ്ഞു. നരേന്ദ്ര മോദിയുടെ പ്രഭാവമാണ് പാർട്ടിയിലേക്ക് എത്തിച്ചത്. പലകാര്യങ്ങളും ഇപ്പോൾ കാണാൻ തുടങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് പാർട്ടിയിൽ എത്തിയത്. ബിജെപിയുടെ ആദർശങ്ങളോട് വിശ്വാസമുള്ളതിനാലാണ് കൂടെ നിൽക്കുന്നത്.