തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി. വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. ഇതുസംബന്ധിച്ച നിര്‍ണായക ഉത്തരവിറങ്ങി. നിലവിൽ പോലീസ് അക്കാദമി ഡയറക്ടറാണ് അദ്ദേഹം.

ഇന്‍റലിജന്‍സ് വിഭാഗം മേധാവി മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി. വിജയനെ നിയമിച്ചിരിക്കുന്നത്. അതേസമയം, പോലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേഞ്ച് ഐജി എ. അക്ബറിനെയും നിയമിച്ചു.

ക്രമസമാധാന ചുമതലയുള്ള മുൻ എഡിജിപി എം.ആര്‍. അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് എഡിജിപി പി. വിജയൻ. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയാണെന്നായിരുന്നു അജിത്കുമാറിന്‍റെ റിപ്പോര്‍ട്ട്. എന്നാൽ, ഇത് അന്വേഷണത്തിൽ തള്ളിയതിനെ തുടര്‍ന്ന് പി. വിജയനെ സര്‍വീസിൽ തിരിച്ചെടുക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ പി. വിജയൻ 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഉത്തരമേഖലാ ഐജിയായിരിക്കെയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത്.