തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്.

അജിത്കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരായ ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

പി.വി അൻവർ എംഎൽഎയുടെ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകുക. അന്വേഷണത്തിന് മുഖ്യമന്ത്രി നൽകിയ സമയപരിധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഡിജിപിയുടെ അന്വേഷണറിപ്പോർട്ടിൽ എഡിജിപിക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയാൽ അജിത്കുമാറിനെതിരേ നടപടിയെടുക്കാമെന്നാണ് സിപിഐക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന ഉറപ്പ്.