ലക്നോ: ഉത്തർപ്രദേശിലെ അമേഠിയിൽ സർക്കാർ സ്‌കൂൾ അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളെയും അക്രമിസംഘം വെടിവച്ചു കൊന്നു.

നഗരത്തിലെ ഭവാനി നഗർ റൗണ്ട് എബൗട്ടിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ 35 കാരനായ സുനിൽ കുമാറിനെയും ഭാര്യ പൂനം ഭാരതിയേയും രണ്ട് പെൺമക്കളേയുമാണ് കൊലപ്പെടുത്തിയത്. അഞ്ചും രണ്ടും വയസുള്ളവരാണ് കുട്ടികൾ.

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ, ഓഗസ്റ്റിൽ റായ്ബറേലി സ്വദേശിയായ ചന്ദൻ വർമയ്‌ക്കെതിരെ പൂനം ഭാരതി പോലീസിൽ പരാതി നൽകിയിരുന്നു.

വെടിയേറ്റ് ഗുരുതരപരിക്കേറ്റ നാലുപേരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.