കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം ഒരാഴ്ച കൂടി കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൂത്ത മകൻ എം.എൽ.സജീവനും മകൾ സുജാതയും എതിർ സത്യവാംഗ്‌മൂലം സമർപ്പിക്കാൻ സാവകാശം തേടി.

ഇതോടെയാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് നേരത്തെ ഉണ്ടായ ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി കോടതി നീട്ടിയത്. എം.എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിനെതിരെ മകൾ രംഗത്ത് എത്തിയിരുന്നു.

മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന് എം.എം. ലോറൻസ് നിർദേശിച്ചിരുന്നതായി മകൻ സജീവ് നേരത്തെ അറിയിച്ചിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വീണ്ടുമൊരു ഹിയറിംഗ് നടത്താനുള്ള സാധ്യത കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.