കാൺ‌പുർ: ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്തു. കാൺപുർ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്‍റെ തകർപ്പൻ ജയം. ബംഗ്ലാദേശ് ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അതിവേഗം ജയം സമ്മാനിച്ചത്.

മഴമൂലം പകുതിയിലേറെ സമയം കളി മുടങ്ങിയിട്ടും അവസാന ദിനം ഒരു സെഷൻ ബാക്കിനില്ക്കെയാണ് ഇന്ത്യയുടെ ആവേശകരമായ ജയം. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും(എട്ട്) ശുഭ്മൻ ഗില്ലിനെയും (ആറ്) നഷ്ടമായി. മെഹിദി ഹസൻ മിറാസാണ് ഇരുവരെയും പുറത്താക്കിയത്. രണ്ടിന് 34 റൺസെന്ന നിലയിൽ നില്ക്കെയാണ് കോഹ്‌ലിയെ കൂട്ടുപിടിച്ച് ജയ്സ്വാൾ താണ്ഡവം ആരംഭിച്ചത്.

45 പന്തിൽ എട്ട് ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 51 റൺസെടുത്ത ജയ്സ്വാൾ ജയത്തിനു തൊട്ടരികെ പുറത്തായി. പിന്നാലെ കോഹ്‌ലിയും (29) ഋഷഭ് പന്തും (നാല്) ചേർ‌ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 146 റൺസിനു പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ ശദ്മാൻ ഇസ്‌ലാം (50) ആണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. മുഷ്ഫിഖുർ റഹിം (37), ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോ (19), സാക്കിർ ഹസൻ (10) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ബംഗ്ലാദേശിന്‍റെ നടുവൊടിച്ചത്.

രണ്ടിന് 26 റൺസ് എന്ന സ്കോറില്‍ അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യം നഷ്ടമായത് കഴിഞ്ഞ ഇന്നിംഗ്സിലെ സെഞ്ചുറി വീരൻ മോമിനുൾ ഹഖിന്‍റെ (രണ്ട്) വിക്കറ്റാണ്. മോമിനുളിനെ ലെഗ് സ്ലിപ്പില്‍ കെ.എല്‍. രാഹുലിന്‍റെ കൈകളിലെത്തിച്ച് അശ്വിനാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

തുടർന്ന് നജ്മുൾ ഹൊസൈന്‍ ഷാന്‍റോയും(19) ഓപ്പണര്‍ ഷദ്നാന്‍ ഇസ്‌ലാമും പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്തതോടെ ബംഗ്ലാദേശ് സമനില പിടിക്കുമെന്ന തോന്നലുണ്ടായി. ഇരുവരും ചേര്‍ന്ന് 55 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ടീം സ്കോർ 91 റണ്‍സിൽ നില്ക്കെ ഷാന്‍റോയെ വീഴ്ത്തി രവീന്ദ്ര ജഡേജ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

പിന്നാലെ അര്‍ധസെഞ്ചുറി തികച്ച ശദ്മാൻ ഇസ്‌ലാമിനെ ആകാശ് ദീപ് സ്ലിപ്പില്‍ യശസ്വി ജയ്സ്വാളിന്‍റെ കൈകളിലെത്തിച്ചു. അതിന്‍റെ ആഘാതത്തിൽനിന്ന് ബംഗ്ലാദേശ് മുക്തരാകുന്നതിനു മുമ്പേ ലിറ്റണ്‍ ദാസിനെയും (ഒന്ന്) ഷാക്കിബ് അൽ ഹസനെയും (പൂജ്യം) വീഴ്ത്തിയ ജഡേജ അവരെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടു. ഇതോടെ മൂന്നിന് 91 എന്ന നിലയിൽ നിന്ന് ഏഴിന് 94 റൺസ് എന്നതിലേക്ക് കൂപ്പുകുത്തി.

പിന്നാലെ ക്രീസിൽ ഒന്നിച്ച മെഹ്ദി ഹസന്‍ മിറാസും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് ബംഗ്ലദേശിനെ 100 കടത്തി. ഇരുവരും ചേർന്ന് 24 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 118 റൺസിൽ നില്ക്കെ മെഹ്ദി ഹസനെ പുറത്താക്കി ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ തൈജുള്‍ ഇസ്‌ലാമിനെയും (പൂജ്യം) മുഷ്ഫിഖുറിനെയും പുറത്താക്കി ബുമ്ര ബംഗ്ലാദേശ് തകർച്ച പൂർത്തിയാക്കി.