ചെന്നൈ: തമിഴ്നാട് മന്ത്രിസഭ പുനസംഘടിപ്പിച്ചു. ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ സ്ഥാനം ഏറ്റെടുത്തു. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ.രവി പുതിയതായി മന്ത്രിസഭയിൽ എത്തിയവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രിയായി സെന്തിൽ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം.നാസർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ഉദയനിധി മന്ത്രിസഭാംഗമായതിനാൽ പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടായിരുന്നില്ല.

ജോലിക്ക് കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായി 15 മാസം ജയിലിൽ കിടന്ന സെന്തിൽ ബാലാജി ജാമ്യം ലഭിച്ച് തിരിച്ചിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും മന്ത്രി പദവിയിൽ എത്തിയിരിക്കുന്നത്. ക്ഷീര വികസന വകുപ്പ് മന്ത്രി ടി. മനോജ് ത്യാഗരാജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഗിൻജി മസ്താൻ, ടൂറിസം വകുപ്പ് മന്ത്രി കെ.രാമചന്ദ്രൻ എന്നിവരെ മാറ്റിയാണ് പുതുമുകങ്ങൾക്ക് അവസരം നൽകിയത്.

കായിക- യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചടങ്ങിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡിഎംകെ മന്ത്രിമാർ, ഇന്ത്യാ മുന്നണി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

തമിഴ്നാടിന്‍റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാൾക്ക് ലഭിക്കുന്നത്. 2009-2011 കാലഘട്ടത്തിൽ കരുണാനിധി മന്ത്രിസഭയിൽ എം.കെ.സ്റ്റാലിനും, 2017-21 കാലഘട്ടത്തിൽ ഇപിഎസ് മന്ത്രിസഭയിൽ ഒ.പനീർസെൽവവും ഉപമുഖ്യമന്ത്രി പദവി കൈകാര്യം ചെയ്തിട്ടുണ്ട്.