ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കാര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് തേജസ്വി സൂര്യ എംപി. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ജമ്മുകാഷ്മീരില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിൾ 370 എടുത്തുകളഞ്ഞത്തിന് ശേഷം ജമ്മുകാഷ്മീരില്‍ ഭീകരവാദം അവസാനിച്ചുവെന്നും തേജസ്വി പറഞ്ഞു. വികസനത്തിന്‍റെ പാതയിലാണ് ജമ്മുകാഷ്മീര്‍ നിലവിലുള്ളതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മുകാഷ്മീര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 18ന് ആയിരുന്നു ആദ്യ ഘട്ടം നടന്നത്. വരുന്ന ബുധനാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പും ഒക്ടോബര്‍ ഒന്നിന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. ഒക്‌ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.