ന്യൂഡൽഹി: ഇവൈ കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്‍റായ അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ. നല്ല കോഴ്സ് പഠിച്ചിട്ട് ജോലിക്ക് കയറി പെണ്‍കുട്ടി ജോലി ഭാരം താങ്ങാനാകാതെ മരിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മന്ത്രി പറഞ്ഞു.

നല്ല മനശക്തി ഉണ്ടെങ്കിലേ വെല്ലുവിളികളെ നേരിടാനാകു. അതിനായി ധ്യാനം ഏറെ സഹായകരമാകുമെന്നും നിര്‍മല സീതാരാമൻ പറഞ്ഞു. മനശക്തി വർധിപ്പിക്കാനുളള വഴികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാൽ സമ്മർദത്തെ അതിജീവിക്കാനാകും.

എത്ര പഠിച്ച് എവിടെ എത്തിയാലും മനശക്തി ഉണ്ടാക്കണമെന്ന് കുടുംബാംഗങ്ങള്‍ പറയണം. ദൈവികമായിട്ടാണ് അത് വരേണ്ടത്. ഈശ്വരചിന്തയും ധ്യാനവും മനശക്തി വർധിപ്പിക്കാൻ സഹായകരമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.