തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ. തൃശൂർപൂരവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അഞ്ച് മാസം വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് പ്രതാപൻ ആരോപിച്ചു.

മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രാമസേതു പാലമാണ് എഡിജിപി. കള്ളന്‍റെ കൈയിൽ തന്നെ താക്കോൽ ഏൽപ്പിച്ചതിന് തുല്യമാണ് എഡിജിപി അജിത് കുമാറിനെ പുരം കലക്കൽ സംഭവം അന്വേക്ഷിപ്പിച്ചത്. പൂരം കലക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയിരിക്കുകയാണെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.

പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണം. സിപിഐയും വി.എസ്. സുനിൽ കുമാറും മുട്ടിൽ ഇഴയുകയാണ്. സേവാഭാരതിയുടെ ആംബുലൻസ് എന്തിനാണ് ഉപയോഗിക്കുന്നത്?. സുരേഷ് ഗോപി വന്നത് ആംബുലൻസിലാണ്. ആംബുലൻസ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് സേവാഭാരതിയോട് ചോദിക്കാൻ പോലീസ് തയാറായില്ല.

അന്വേഷണം നടന്നു എന്നത് വ്യാജമാണ്. അന്വേഷണം നടന്നു എന്നു വരുത്തി തീർക്കാൻ രണ്ടു ദേവസ്വങ്ങളുടെയും മൊഴി എടുക്കുകയായിരുന്നു. ശരിയായ വിവരാവകാശ മറുപടി കൊടുത്ത ഉദ്യോഗസ്ഥനെ എഡിജിപിക്ക് വേണ്ടി മുഖ്യമന്ത്രി സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായെന്നും ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി.