കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വൊളണ്ടിയര്‍മാര്‍ക്കായെന്ന് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട ഭീമന്‍ ചെലവ് കണക്കുമായി സര്‍ക്കാര്‍. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ ചെലവായതായാണ് കണക്കുകള്‍. ഇത്തരത്തില്‍ 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് രണ്ട് കോടി 76 ലക്ഷം ചെലവിട്ടു.

ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടി ചെലവായെന്നും കണക്ക് സൂചിപ്പിക്കുന്നു. എന്നാല്‍ ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങള്‍ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. നേരത്തെ, ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം പറഞ്ഞിരുന്നത്.

വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. ഇവരുടെ ഗതാഗതത്തിന് മാത്രം നാലുകോടി ചെലവായി. വൊളണ്ടിയേഴ്സിന് യൂസര്‍ കിറ്റ് നല്‍കിയ വകയില്‍ ആകെ രണ്ട് കോടി 98 ലക്ഷം ചിലവായി.

ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണത്തിന് ഒരുകോടി രൂപ. 17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക് ജനറേറ്ററിന്‍റെ ചെലവ് ഏഴ് കോടി എന്നിങ്ങനെയാണ് സര്‍ക്കാര്‍ സത്യവാംഗ്മൂലം പരാമര്‍ശിച്ചുള്ള കോടതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യന്‍ എയര്‍ ഫോഴ്സിന് എയര്‍ ലിഫ്റ്റിംഗ് ഹെലികോപ്ടറിനായി 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ 12 കോടി. മിലിട്ടറി, വൊളണ്ടിയര്‍മാര്‍ എന്നിവരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കിയ വകയില്‍ രണ്ട് കോടി. ഇവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയ വകയില്‍ 15 കോടി. ഭക്ഷണ ആവശ്യങ്ങള്‍ക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍ എന്നിവയ്ക്കായി15 കോടി എന്നിങ്ങനെ കണക്ക് "കൂട്ടുന്നു'.

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചെലവ് എട്ട് കോടി. മെഡിക്കല്‍ പരിശോധനയ്ക്കായി എട്ടുകോടി. ഡ്രോണ്‍ റഡാര്‍ വാടക മൂന്നുകോടിയായി. ഡിഎന്‍എ പരിശോധനക്കായി മൂന്നുകോടി എന്നിങ്ങനെ ചെലവാക്കിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജൂലൈ 30നാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുൾപ്പൊട്ടലുണ്ടായത്.