ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന്‍റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനൊപ്പം ഡൽഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.

അരവിന്ദ് കേജരിവാളിന്‍റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹിയിൽ ആംആദ്മി പാർട്ടി നേതാക്കളുടെ യോഗം ചേർന്നു. സഞ്ജയ് സിംഗ്, ഗോപാൽറായ്, രാഘവ് ചദ്ധ, അതിഷി തുടങ്ങിയ നേതാക്കള്‍ യോഗത്തിൽ പങ്കെടുത്തു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയതിനു പിന്നാലെയാണ് അരവിന്ദ് കേജരിവാൾ രാജി പ്രഖ്യാപിച്ചത്. രണ്ടുദിവസം കഴിഞ്ഞാല്‍ താന്‍ മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്നും ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ ആ കസേരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവ‍ർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കേജരിവാൾ പറഞ്ഞു.

"ഞാൻ മുഖ്യമന്ത്രിയാകണമോയെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. തെരുവിലേക്കും ഓരോ വീട്ടിലേക്കും ഞാനിറങ്ങുകയാണ്. ഞാൻ സത്യസന്ധനാണെന്നു നിങ്ങൾക്കു തോന്നിയാൽ വലിയ തോതിൽ എനിക്കു വോട്ട് രേഖപ്പെടുത്തണം. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രമ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ.'- കേജരിവാൾ പറഞ്ഞു.

ഡല്‍ഹിയില്‍ ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുവരെ പാർട്ടിയിൽനിന്നു മറ്റൊരാൾ മുഖ്യമന്ത്രിയാകും. അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ എംഎൽഎമാരുടെ യോഗം ചേരും. അവർ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കേജരിവാൾ പറഞ്ഞു.