തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന് 52 റൺസിന്‍റെ തകർപ്പൻ വിജയം. സ്കോർ: ആലപ്പി റിപ്പിള്‍സ് 125/7 ട്രിവാന്‍ഡ്രം റോയല്‍സ് 73/10 (16.5). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്ചെയ്ത റിപ്പിള്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി.

126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ റോയല്‍സ് 16.5 ഓവറില്‍ 73 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് ട്രിവാന്‍ഡ്രത്തിന്‍റെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അക്ഷയ് ചന്ദ്രനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

ആലപ്പിയുടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ - കൃഷ്ണപ്രസാദ് ഓപ്പണിംഗ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 50 കടത്തി. സ്‌കോര്‍ 51 ലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്‍റെ വിക്കറ്റ് നഷ്ടമായി. 23 പന്തില്‍നിന്ന് ഒരു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെട 34 റണ്‍സ് നേടിയ അസ്ഹറുദീനെ എം.എസ്.അഖില്‍ പുറത്താക്കി.

40 പന്തില്‍ നിന്ന് 37 റണ്‍സ് എടുത്ത കൃഷ്ണപ്രസാദിനെ അബ്ദുള്‍ ബാസിത് കെ.എന്‍.ഹരികൃഷ്ണന്‍റെ കൈകളിലെത്തിച്ചപ്പോള്‍ ആലപ്പിയുടെ സ്‌കോര്‍ 13.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ്. തുടര്‍ന്ന് 12 റണ്‍സ് എടുക്കുന്നതിനിടെ ആലപ്പിയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായതോടെ ഏഴിന് 97 എന്ന നിലയിലെത്തി.

തുടര്‍ന്ന് അതുല്‍ ഡയമണ്‍ഡും (15 പന്തില്‍ 22 റണ്‍സ്) ഫാസില്‍ ഫനൂസും (അഞ്ചു പന്തില്‍ ഏഴു റണ്‍സ്) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ടീം സ്‌കോര്‍ 125ലെത്തിച്ചത്. 126 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ നാലു മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ 39 റണ്‍സിനുള്ളില്‍ പുറത്തായി.

എസ്.സുബിന്‍(11), എസ്.എന്‍.അമരീഷ്(ഏഴ്), ഗോവിന്ദ് പൈ(മൂന്ന്), എ.കെ. ആകര്‍ഷ്(13) എന്നിവരുടെ വിക്കറ്റുകളാണ് വേഗത്തില്‍ നഷ്ടമായത്. തുടർന്നു വന്നവർ നിലയുറപ്പിക്കും മുമ്പെ കൂടാരം കയറിയതോടെ ടീം സ്കോർ 73 റൺസിൽ അവസാനിച്ചു.