തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനു രണ്ടു റണ്‍സ് ജയം. 164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്ലം അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സ് നേടിയത്. കൊല്ലത്തിനായി അഭിഷേക് നായര്‍ - അരുണ്‍ പൗലോസ് ഓപ്പണിംഗ് കൂട്ടുകെട്ട് 49 റണ്‍സ് നേടി മികച്ച അടിത്തറ ഒരുക്കിയിരുന്നു.

പിന്നീടെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി - രാഹുല്‍ ശര്‍മ കൂട്ടുകെട്ടാണ് കൊല്ലത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (33 പന്തില്‍ 55) മികച്ച പ്രകടനം പുറത്തെടുത്തു.

ആലപ്പുഴയ്ക്കു വേണ്ടി വിശ്വേശ്വര്‍ സുരേഷ് നാല് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. 164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും കൃഷ്ണപ്രസാദും ചേര്‍ന്ന മികച്ച തുടക്കമാണ് സമ്മാനിച്ചത്.

ഇരുവരും ചേര്‍ന്ന് ആറ് ഓവറില്‍ സ്‌കോര്‍ 50 കടത്തി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന ശക്തമായ നിലയിലായിരുന്നു ആലപ്പുഴ. രണ്ട് സിക്‌സിന്‍റെയും അഞ്ച് ബൗണ്ടറിയുടെയും അകമ്പടിയോടെ മുഹമ്മദ് അസറുദ്ദീന്‍ 30 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ചപ്പോള്‍ ആലപ്പി സ്‌കോര്‍ 100 പിന്നിട്ടു.

എന്നാല്‍ 38 പന്തില്‍ നിന്നും 56 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദീനെ ബിജു നാരായണന്‍ പുറത്താക്കിയത് കളിയിൽ വഴിത്തിരിവായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ പോയതോടെ ആലപ്പിക്ക് കളി കൈവിട്ടു.

കൊല്ലത്തിനു വേണ്ടി നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ബിജു നാരായണനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ജയത്തോടെ ആറു കളികളില്‍ അഞ്ച് ജയത്തോടെ 10 പോയിന്‍റുമായി കൊല്ലം പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

ആറ് മത്സരങ്ങളില്‍ നാലാം തോല്‍വി വഴങ്ങിയ റിപ്പിള്‍സ് നാലു പോയിന്‍റുമായി അവസാന സ്ഥാനത്താണ്.