തൃശൂർ: നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവതത്തിൽ സംശയവുമായി ഡോക്ടർമാർ. ആശുപത്രിയിലാണ് പ്രസവം നടന്നതെന്നാണ് ഡോക്ടർമാരുടെ നിഗമനം.

കുഞ്ഞിനെ പുതപ്പിച്ചിരിക്കുന്ന തുണി തൃശൂർ ജില്ലാ ആശുപത്രിയിലെ തുണിയാണെന്നും ഡോക്ടർമാർ സംശയിക്കുന്നു. കുട്ടിയെ മാസം തികയാതെ പ്രസവിച്ചതായിരിക്കാം എന്നും ഡോക്ടർമാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

തൃശൂരിലെയും പരിസരങ്ങളിലെയും ആശുപത്രികൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിൽനിന്ന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്.