തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ്‌ സെക്രട്ടേറിയറ്റ്‌ മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനും പ്രവർത്തകർക്കും ഉപാധികളോടെ ജാമ്യം.

സെക്രട്ടേറിയറ്റ്‌ പരിസരത്ത്‌ നിയമവിരുദ്ധമായി സംഘം ചേരാനോ പൊതുസമാധാനത്തിന്‌ ഭംഗം വരുത്താനോ പാടില്ല. പ്രതികള്‍ ഓരോരുത്തരും 50,000 രൂപ ആള്‍ ജാമ്യം നൽകണം. പൊതുമുതൽ നശിപ്പിച്ചത് ഓരോരുത്തരും 1,500 രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നാണ് മറ്റ് ഉപാധികള്‍.

വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന്‌ കോടതിയെ സമീപിക്കാം. തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് മൂന്ന് വിനോദ്‌ ബാബുവിന്‍റേതാണ്‌ ഉത്തരവ്‌.