കൊച്ചി: നടൻ നിവിന്‍ പോളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴിയെടുത്തു. 2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽവച്ച് ലൈംഗിക അതിക്രമം ഉണ്ടായി എന്നാണ് യുവതിയുടെ പരാതി.

എന്നാൽ ആ ദിവസങ്ങളിൽ നിവിന്‍ പോളി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകൾ പുറത്തുവന്നിരുന്നു. പീഡനം നടന്ന തീയതി താൻ പറഞ്ഞത് ഉറക്കപ്പിച്ചിലെന്നാണെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി മൊഴി നൽകി.

അന്വേഷണ സംഘം തന്‍റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു. പോലീസ് സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.

അതേസമയം കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

കേസിൽ ആരോപിക്കുന്ന ഡിസംബർ മാസം താൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.