മംഗളൂരു: കര്‍ണാടകയിലെ മംഗളൂരു ഉഡുപ്പി ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു. ഉഡുപ്പിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കുന്ദാപുര സ്വദേശിയുടെ കാറാണ് എഞ്ചിന് തീപിടിച്ച് കത്തി നശിച്ചത്. സൂറത്കല്‍ എന്‍ഐടികെ പഴയ ടോള്‍ ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.

കഴിഞ്ഞ ദിവസം രാവിലെ രാവിലെ ഒമ്പത് മണിയോടെ ഉഡുപ്പിയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് അമിതവേഗതയില്‍ വരുമ്പോഴാണ് സംഭവമെന്നാണ് എന്ന് നാട്ടുകാര്‍ പറഞ്ഞത്. നോക്കിനില്‍ക്കെ തീ ആളിപ്പടരുകയും കാര്‍ കത്തിയമര്‍ന്ന് പൂര്‍ണമായും നശിക്കുകയും ചെയ്തു.

തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. സ്ഥലത്ത് വാഹനഗതാഗതം നിര്‍ത്തിവെച്ച് ആളുകളെ അകറ്റി. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തു മ്പോഴേക്കും വാഹനം കത്തിനശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗളൂരു ട്രാഫിക് (നോര്‍ത്ത് ഡിവിഷന്‍) ഉദ്യോഗസ്ഥരും സൂറത്ത്കല്‍ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ടായിരുന്നു.

യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.