ഭുവനേശ്വർ: ഒഡീഷയിൽ അഞ്ചു വർഷത്തിനിടെ 1625 പേർ മിന്നലേറ്റു മരിച്ചു. റവന്യു, ഡിസാസ്റ്റർ മാനേജ്മെന്‍റ് മന്ത്രി സുരേഷ് പൂജാരി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

2019-20 മുതൽ 2023-24 വരെയുള്ള കണക്കാണിത്. ഓരോ വർഷവും മുന്നൂറിലേറെ പേരാണ് സംസ്ഥാനത്ത് മിന്നലേറ്റു മരിക്കുന്നത്.

ഒഡീഷയിലെ 30 ജില്ലകളിലും മിന്നലേറ്റു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മയുർഭഞ്ച് ജില്ലയിലാണ് ഏറ്റവും അധികം മരണമുണ്ടായത്-151.