നേമം: പാപ്പനംകോട് ദി ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ ചൊവ്വാഴ്ച ഉണ്ടായ തിപിടിത്തത്തിൽ മരിച്ച രണ്ടാമത്തെയാൾ ഓഫീസ് ജീവനക്കാരി വൈഷ്ണയുടെ രണ്ടാം ഭർത്താവ് ബിനുവാണെന്ന് പോലീസ്. ബിനുവാണ് മരിച്ചത് എന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചതായും പോലീസ് അറിയിച്ചു.

ബിനു ഓഫീസിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബിനുവിന്‍റെ ഡിഎൻഎ സാന്പിളുകൾ ശേഖരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര യോടുകൂടിയാണ് വലിയ ശബ്ദത്തോടെ ഓഫീസിൽ നിന്നും തീയും പുകയും ഉയർന്നത്.

സമീപത്തെ കടകളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി എത്തിയാണ് തീ അണച്ചത്. ഇതിനിടയിൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി അകത്തു കയറി പരിശോധിച്ചപ്പോഴാണ് രണ്ടുപേർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്.

അതേസമയം സംഭവത്തിൽ പോലീസ് കൊലപാതക സാധ്യതയും സംശയിക്കുന്നുണ്ട്. ആദ്യ ഭർത്താവുമായി പിരിഞ്ഞുകഴിയായിരുന്ന വൈഷ്ണ നാലു വർഷം മുമ്പാണ് നരുവാമൂട് സ്വദേശിയായ ബിനു കുമാറുമായി താമസം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ബിനുകുമാർ പലപ്പോഴും ഓഫീസിലെത്തി ഇടയ്ക്കിടയ്ക്ക് വഴക്ക് ഉണ്ടാക്കുമായിരുന്നു എന്നും പറയപ്പെടുന്നു.

ഇത് സംബന്ധിച്ച് നേമം പോലീസിലും പരാതി നൽകിയിരുന്നു. ഇന്നലെയും ഒരാൾ എത്തി ഇവിടെ വഴക്കുണ്ടാക്കിയിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഫോറൻസിക് വിഭാഗം ഇവിടെ എത്തി പരിശോധന നടത്തി ദ്രാവകത്തിന്‍റെ ഗന്ധം ഉള്ളതായിസൂചന നൽകിയിരുന്നു.

പരിശോധനയിൽ ഒരു കത്തിയും കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം മണ്ണെണ്ണ പോലുള്ള ദ്രാവകം ഉപയോഗിച്ച് തീ കൊളുത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.