ബംഗളൂരു: കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശന് പാരപ്പന അഗ്രഹാര ജയിലിൽ വിഐപി പരിഗണന നൽകിയതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ, സമാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് മറ്റു ജയിലുകളിൽ തടവുകാരുടെ പ്രതിഷേധം.

ശിവമൊഗ സെൻട്രൽ ജയിലിൽ 778 തടവുകാരാണ് പ്രഭാതഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലും അഞ്ഞൂറിലേറെ തടവുകാർ ദർശനു നൽകുന്ന സൗകര്യങ്ങൾ വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. അധികൃതർ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചതെന്നാണു റിപ്പോർട്ട്.

ആരാധകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവിലുള്ള ദർശൻ പുൽത്തകിടിയിൽ സിഗരറ്റ് വലിച്ച് കാപ്പി കുടിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതേത്തുടർന്നു ദർശനെ ബെള്ളാരി ജയിലിലേക്കു മാറ്റിയിരുന്നു. ദർശന് വിഐപി സൗകര്യം ഒരുക്കിയതിനു പാരപ്പന അഗ്രഹാര ജയിലിലെ ഒമ്പത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.