തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് എന്നാണ് ഭരണപക്ഷ എംഎൽഎയുടെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിലെ രണ്ടു പേരുടെ പേരാണ് പുറത്ത് വന്നത്. ആരോപണ വിധേയരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കുന്നതിനായി ഒരാളെ കൊലപ്പെടുത്തി.

അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് നടന്നത്. എഡിജിപി അജിത്കുമാറാണ് ഇതിന് പിന്നിലെന്നുമാണ് അൻവറിന്‍റെ ആരോപണം. സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിന്‍റെ പേരില്‍ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എന്നാണ് സ്വന്തം എംഎൽഎ പറയുന്നത്. അതിനാൽ അൻവർ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും സിബിഐ അന്വേഷണം വേണമെന്ന് വി.ഡി.സതീശൻ പറഞ്ഞു.