പാറ്റ്ന: ബിഹാറിൽ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന് നേരെ കൈയേറ്റ ശ്രമം. ബെഗുസാരായിയിൽ ജനതാ ദർബാർ നടത്തുന്നതിനിടെയാണ് സംഭവം.

ഗിരിരാജ് സിംഗ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മൈക്ക് തട്ടിപ്പറിച്ച യുവാവ് കൈയേറ്റത്തിനും മുതിർന്നു. സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കേന്ദ്രമന്ത്രിയെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്.

"ഞാൻ ഗിരിരാജ് സിംഗ് ആണ്, ഞാൻ എപ്പോഴും സംസാരിക്കുകയും സമൂഹത്തിന്‍റെ താൽപ്പര്യങ്ങൾക്കായി പോരാടുകയും ചെയ്യും. താൻ ഇത്തരം കാര്യങ്ങളെ ഭയപ്പെടുന്നില്ല. സാമുദായിക സൗഹാർദം തകർക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ ഞങ്ങൾ ശബ്ദമുയർത്തുന്നത് തുടരും'. അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായ ആൾ പോലീസിന്‍റെ കസ്റ്റഡിയിലാണ്. ഞങ്ങൾ വിഷയം അന്വേഷിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.