തിരുവനന്തപുരം: പീഡന പരാതി നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിന്‍റെ രാജിക്കായി പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെ വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. വിഷയം ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതി ചർച്ച ചെയ്യും.

സംഭവത്തിൽ മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും. ഇതു കൂടാതെ കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും കേൾക്കും. അതേസമയം മുകേഷിന്‍റെ രാജിയെ ചൊല്ലി സിപിഎം, സിപിഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളില്‍ ഭിന്നത രൂക്ഷമാവുകയാണ്.

ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവിയില്‍ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളി.