ദുബായ്: ബംഗ്ലാദേശിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ നടപടിയെടുത്ത് ഐസിസി. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്‍റെ ആറ് പോയന്‍റ് വെട്ടിക്കുറച്ചു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ ഐസിസിയുടെ നടപടി കൂടി വന്നതോടെ പാകിസ്ഥാന് കനത്ത തിരിച്ചടിയായി.

നിശ്ചിത സമയത്ത് പാകിസ്ഥാന്‍ ആറോവര്‍ കുറച്ചാണ് എറിഞ്ഞിരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനായി വാശിയേറി മത്സരം നടക്കുന്നതിനിടെ ആറ് പോയന്‍റുകള്‍ നഷ്ടമായത് പാകിസ്ഥാന് കനത്ത പ്രഹരമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ 16 പോയന്‍റും 30.56 വിജയശതമാനവുമായി നിലവില്‍ എട്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍.

വിജയം നേടിയ ബംഗ്ലാദേശിനും ഐസിസിയുടെ പിഴശിക്ഷയുണ്ട്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ബംഗ്ലാദേശിന്‍റെ മൂന്ന് പോയന്‍റാണ് ഐസിസി വെട്ടിക്കുറച്ചത്. മത്സരത്തില്‍ മൂന്നോറര്‍ പിന്നിലായതിന്‍റെ പേരിലാണ് ബംഗ്ലാദേശിനെ നടപടിയെടുത്തത്. എന്നാല്‍ പാകിസ്ഥാനെതിരായ ജയത്തോടെ ജയത്തോടെ 21 പോയന്‍റും 40 വജയശതമാവുമായി പാകിസ്ഥാനെ മറികടന്ന് ആറാം സ്ഥാനത്തെത്തി.