കൊച്ചി: ആലുവായിലെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കതകടച്ച് ബലമായി പീഡിപ്പിച്ചുവെന്ന ജൂനിയർ ആർടിസ്റ്റിന്‍റെ ആരോപണം തള്ളി നടനും അമ്മ അസോസിയേഷന്‍റെ താൽകാലിക ജനറൽ സെക്രട്ടറിയുമായ ബാബുരാജ്.

ഇല്ലാത്ത വീട്ടിൽ വച്ച് എങ്ങനെ പീഡിപ്പിക്കുമെന്നും ആരോപണം ശരിയല്ലെന്നും നടൻ പറയുന്നു. 2019 ൽ ആലുവയിലെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന യുവനടിയുടെ ആരോപണം ശരിയല്ല. 2015 മുതൽ 2020 വരെ താൻ മൂന്നാറിലാണ് താമസിച്ചിരുന്നത്. ഇല്ലാത്ത വീട്ടിൽ വച്ച് എങ്ങനെ പീഡിപ്പിക്കും. ബാബുരാജ് പറയുന്നു.

ചാൻസ് തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി ബാബുരാജ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. വിശ്രമിക്കാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തൽ.

തിരക്കഥാകൃത്തും, സംവിധായകനും വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവിടേക്ക് വിളിച്ചുവരുത്തിയത്. സിനിമയിൽ മുഴുനീള കഥാപാത്രമാണ് വാഗ്ദാനം ചെയ്തത്. നിരവധി പെൺക്കുട്ടികൾ ഇത്തരത്തിൽ ബാബുരാജിന്‍റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി പറഞ്ഞിരുന്നു.