തിരുവനന്തപുരം: പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. അമ്മ ജോയിന്‍റ് സെക്രട്ടറി ബാബുരാജ്, യുവനടൻ ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെയാണ് ആരോപണം.

ചാൻസ് തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ വിളിച്ച് വരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ചു. വിശ്രമിക്കാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ച ശേഷം ബലപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തൽ.

തിരക്കഥാകൃത്തും, സംവിധായകനും വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവിടേക്ക് വിളിച്ചുവരുത്തിയത്. സിനിമയിൽ മുഴുനീള കഥാപാത്രമാണ് വാഗ്ദാനം ചെയ്തത്. നിരവധി പെൺക്കുട്ടികൾ ഇത്തരത്തിൽ ബാബുരാജിന്‍റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി പറയുന്നു.

നടൻ ഷൈൻ ടോം ചാക്കോയുടെ പേരിൽ ചാൻസുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുവതി ആരോപിച്ചു. രണ്ട് ദിവസം ഷൈൻ ടോമിന്‍റെ കൂടെ ചിൽ ചെയ്യാമെന്ന് പറഞ്ഞാണ് വിളിച്ചത്. ഷൈൻ ടോമിന്‍റെ നിർദേശപ്രകാരമാണ് അവർ വിളിച്ചതെന്നാണ് ആരോപണം.

സംവിധായകൻ ശ്രീകുമാറിനെതിരെയും യുവതി പീഡനരോപണം ഉന്നയിച്ചിട്ടുണ്ട്. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ നിരന്തരം ബന്ധപ്പെട്ടു. മോളെ എന്ന് വിളിച്ചാണ് സംസാരിച്ചത്. ആദ്യം സംശയം ഒന്നും തോന്നിയില്ല. പിന്നീടാണ് ഈ വിളിയുടെ അർഥം മനസിലായതെന്നും യുവതി കൂട്ടിച്ചേർത്തു.