തിരുവനന്തപുരം: രഞ്ജിത്തിനെതിരേ ലൈംഗികാരോപണവുമായി നടി രംഗത്തെത്തിയതോടെ അദ്ദേഹം ചലചിത്രഅക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന് എൽഡിഎഫിലെ ഒരു വിഭാഗം. ഇതുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നതായാണ് വിവരം.

രഞ്ജിത്തിന്‍റെ രാജിയിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമായിരിക്കും. രാജി സമ്മർദം ശക്തമായതോടെ രഞ്ജിത്ത് താമസിച്ചിരുന്ന റിസോർട്ടിൽനിന്ന് അദ്ദേഹം മാറിയെന്നാണ് വിവരം.

എന്നാൽ എവിടേക്കാണ് പോയതെന്നതിൽ വ്യക്തതയില്ല. റിസോർട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്‍റെ ഔദ്യോഗിക വാഹനം ബോർഡ് അഴിച്ചുമാറ്റി ഇവിടെനിന്നും കൊണ്ടുപോയി.

രഞ്ജിത്ത് റിസർട്ടിൽ ഇല്ലെന്നാണ് ജീവനക്കാർ അറിയിച്ചത്. അതേസമയം രഞ്ജിത്തിന്‍റെ കോഴിക്കോട്ട വീടിന് പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രഞ്ജിത്തിന്‍റെ റിസോർട്ടിലേക്ക് എത്തിയിരുന്നു. ഇനിയും പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.