കോൽക്കത്ത: വനിതാ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോൽക്കത്ത നഗരത്തിൽ രാത്രി വൈകിയും വൻ പ്രതിഷേധം. നഗരത്തിന്‍റെ വിവിധയിടങ്ങളിലായി വലിയ പ്രതിഷേധമാണ് നൂറുകണക്കിന് മെഡിക്കൽ വിദ്യാർഥികൾ ചേർന്ന് സംഘടിപ്പിച്ചിട്ടുള്ളത്.

ഗതാഗതം അടക്കം തടഞ്ഞുകൊണ്ടാണ് ഇവർ പ്രതിഷേധിക്കുന്നത്. വലിയ ഗതാഗതക്കുരുക്കാണ് ഇതിന്‍റെ ഭാഗമായി കോൽക്കത്ത നഗരത്തിൽ അനുഭവപ്പെടുന്നത്.

വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹിയിലും പ്രതിഷേധം ശക്തമാണ്. ഇന്ന് വൈകിട്ട് ഡോക്ടർമാരുടെ സംഘം ജന്തർ മന്തറിൽ പ്രിതിഷേധം സംഘടിപ്പിച്ചിരുന്നു. മെഡിക്കൽ അസോസിയേഷന്‍റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം.

പോലീസിന്‍റെ വിലക്ക് ലംഘിച്ചാണ് പ്രതിഷേധക്കാർ ഒത്തുചേർന്നത്. ഡോക്ടർമാരുടെ സംഘം ജന്തർ മന്തറിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

പോലീസിന്‍റെ വിലക്ക് ലംഘിച്ച് നിരവധിപ്പേരാണ് ജന്തർ മന്തറിലേക്ക് എത്തിയത്. പ്രതിഷേധം ശക്തമായതോടെ ന്യൂഡൽഹി ഡിസിപി പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു.