കോഴിക്കോട്: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ അർജുന്‍റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ കണ്ടത്. കൂടിക്കാഴ്ച അഞ്ച് മിനിറ്റ് നീണ്ടുനിന്നു.

മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന് അർജുന്‍റെ സഹോദരി അഞ്ജു പറഞ്ഞു. മുഖ്യമന്ത്രിക്ക് കുടുംബം നിവേധനവും നൽകി.

അതേസമയം അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിലാണ്. അടിയൊഴുക്ക് ആറ് നോട്‌സിന് മുകളിലായതിനാൽ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.

മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെയും സംഘവും ഇന്ന് ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിനു പോലീസ് അനുമതി നല്‍കിയില്ല. ഇതോടെ മൽപെ ഉടുപ്പിയിലേക്ക് മടങ്ങി.