ന്യൂഡൽഹി: ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുത്ത നാല് പേരിൽ ഒരാളായ ശുഭാന്‍ഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. ഒക്ടോബറിന് ശേഷം വിക്ഷേപിക്കുന്ന ആക്‌സിയം-4 ദൗത്യത്തിന്‍റെ ഭാഗമായാണിത്.

ബഹിരാകാശ രംഗത്തെ ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു അവസരം ലഭിച്ചത്. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കായി രണ്ട് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെയാണ് തിരഞ്ഞെടുത്തത്. മലയാളിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനാണ് (48) മറ്റൊരാള്‍. എന്തെങ്കിലും കാരണത്താല്‍ ശുഭാന്‍ഷു ശുക്ലയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ പ്രശാന്ത് ബാലകൃഷ്ണന് അവസരം ലഭിക്കും.

ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവർക്ക് വര്‍ഷങ്ങള്‍ നീണ്ട പരിശീലനം ലഭിച്ചിട്ടുണ്ട്. എങ്കിലും ആക്‌സിയം-4 ദൗത്യത്തിന് വേണ്ടി ഇരുവർക്കും എട്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനം നല്‍കും. ഈ ആഴ്ച മുതൽ പരിശീലനം ആരംഭിക്കും

40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്ര നടത്തുന്നത്. 1984 ല്‍ സോവിയറ്റ് യൂണിയന്റെ പേടകത്തില്‍ വ്യോമസേന വിംഗ് കമാന്‍ഡറായിരുന്ന രാകേഷ് ശര്‍മയാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി.