ഷിംല: ഉത്തരാഖണ്ഡിലും ഹിമാചലില്‍ പ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 23 ആയി. ഉത്തരാഖണ്ഡില്‍ 15 പേരും ഹിമാചലില്‍ എട്ട് പേര്‍ക്കുമാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

കുളുവിലെ നിർമന്ദ്, സൈഞ്ച്, മലാന പ്രദേശങ്ങൾ, മാണ്ഡിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി. 45ഓളം പേരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ഇരുസംസ്ഥാനങ്ങളിലെയും ദുരന്തബാധിത മേഖലയില്‍ രക്ഷപ്രവര്‍ത്തനം തുടരുകയാണ്. കേദാർനാഥിലേക്കുള്ള വഴിയിൽ കുടുങ്ങിയ 800 തീർഥാടകരെ പുറത്തെത്തിക്കാൻ വ്യോമസേന ശ്രമം തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഇവരെ ഇന്ന് ഒഴിപ്പിക്കാനാകും.

നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിട്ടുണ്ട്. കേദാർനാഥ് യാത്ര താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഘോരപരവ്, ലിഞ്ചോളി, എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.