ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള പൂജ ഖേദ്കറിന്‍റെ ഐഎഎസ് സെലക്ഷന്‍ യുപിഎസ്‍സി റദ്ദാക്കി. യുപിഎസ്‍സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ഇവരുടെ പ്രൊവിഷണൽ കാൻഡിഡേറ്റർ റദ്ദാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയാണ് നടപടി.

ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. പിന്നീട് നടപടിക്ക് ശിപാർശ നൽകുകയും ചെയ്തിരുന്നു.

തുടർന്ന് കാരണം കാണിച്ച് ജൂലൈ 30 ന് അകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് യുപിഎസ്‍സി നോട്ടീസ് നൽകിയിരുന്നു. എന്നാൽ മറപടിയൊന്നും നൽകാത്തതിനെ തുടർന്നാണ് നടപടി.