പനാജി: ഗോവയിൽ മദ്യ നിരോധനം നടപ്പിലാക്കണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ പ്രേമേന്ദ്ര ഷെട്ട്. നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

‌"വിക്ഷിത് ഭാരത്', "വിക്ഷിത് ഗോവ' എന്നിവയ്ക്ക് വേണ്ടി ഗോവയിൽ മദ്യം നിരോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. സംസ്ഥാനത്ത് മദ്യം ഉത്പാദിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യാം, എന്നാൽ ഗോവയിൽ അതിന്‍റെ ഉപഭോഗം നിരോധിക്കണം പ്രേമേന്ദ്ര ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വർധിച്ചുവരുന്ന മദ്യത്തിന്‍റെ ഉപയോഗം മൂലം റോഡുകളിലും മറ്റും ആളുകൾ മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്‍റെ ആവശ്യത്തെ ഒരു ബിജെപി എംഎൽഎ പോലും പിന്തുണച്ചില്ല.