ബംഗളൂരു: ഷിരൂരിലെ തെരച്ചിലിൽ ഗംഗാവലി പുഴയിൽനിന്നും ഒരു സിഗ്നൽ കൂടി കിട്ടി. ലോറിക്ക് സമാനമായ സിഗ്നലാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച സിഗ്നലുകൾക്ക് സമീപമാണ് പുതിയ സിഗ്നൽ ലഭിച്ചത്.

ഐബോഡ് പരിശോധനയിലാണ് നദിയിൽനിന്ന് നാലാമത്തെ സിഗ്നൽ കിട്ടിയത്. പുഴയിലെ മണ്‍കൂനയ്ക്ക് സമീപത്താണ് സിഗ്നൽ ലഭിച്ചത്.

അതേസമയം കാണാതായ അര്‍ജുനായി ഗംഗാവാലി പുഴയില്‍ നേവി-ആര്‍മി സംഘത്തിന്‍റെ സംയുക്ത തെരച്ചില്‍ തുടരുകയാണ്. അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവിൽ ഒഴുക്ക് ആറ് നോട്സാണ്. മൂന്ന് നോട്സിനു താഴെ എത്തിയാലെ ഡൈവർമാർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനാകൂ.

വെള്ളത്തിനടിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന കാമറ അടക്കമെത്തിച്ചുള്ള പരിശോധന തുടരുകയാണ്. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളോ മറ്റോ ഡൈവർമാർക്ക് തിരിച്ച് കയറാൻ പ്രയാസമുണ്ടാക്കുമോ എന്നറിയാൻ സോണാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്.