ബംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാ ദൗത്യത്തിൽ കർണാടക ഹൈക്കോടതി ഇടപെ‌ടൽ. വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

ഇരു സര്‍ക്കാരുകളോടും നാളേക്കകം മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടു. അർജുനായുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു.

ഇതുവരെയുള്ള രക്ഷാ ദൗത്യത്തിന്‍റെ വിവരങ്ങൾ ക‍ർണാടക ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വിഷയം പരിഗണിച്ച കോടതി ഹർജിക്കാരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.