ഫോര്‍ട്ട്ഹില്‍: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കി സ്‌കോട്‌ലന്‍ഡ് പേസര്‍ ചാര്‍ലി കാസല്‍. ഒമാനെതിരേ ഡണ്ടിയില്‍ നടന്ന ഏകദിന മത്സരത്തിലാണ് താരത്തിന്‍റെ നേട്ടം.

മത്സരത്തില്‍ 5.4 ഓവര്‍ പന്തെറിഞ്ഞ ചാര്‍ലി കാസല്‍ 21 റണ്‍സ് വിട്ടുനല്‍കിയാണ് ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ഒരു താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുടെ റിക്കാര്‍ഡാണ് പഴങ്കഥയായത്. 2015 ജൂലൈയില്‍ ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം കുറിച്ച റബാഡ വെറും 16 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

ചാര്‍ലി കാസലിന്‍റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തില്‍ സ്‌കോട്‌ലന്‍ഡ് ഒമാനെ 91 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ഡ് 17.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 196 പന്തുകൾ ബാക്കിനിർത്തിയായിരുന്നു സ്‌കോട്ടീഷ് ജയം.

37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബ്രണ്ടന്‍ മക്മുല്ലനാണ് സ്‌കോട്‌ലന്‍ഡ് വിജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ റിച്ചി ബെറിംഗ്ടണ്‍ 24 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.