ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചില്‍ തുടങ്ങി. രക്ഷാദൗത്യത്തിന്‍റെ ഏഴാംദിനമായ ഇന്ന് കരയിലും ഗംഗാവാലി പുഴയിലും ഒരേ സമയമാണ് തിരച്ചിൽ തുടരുന്നത്.

സ്‌കൂബ ഡൈവേഴ്‌സും നാവികസേന വിദഗ്ധരും ചേർന്നാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്. സൈന്യത്തിന്‍റെ കൈവശമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള റഡാറുകള്‍ അടക്കം എത്തിച്ച് പരിശോധന നടത്തും. രക്ഷാദൗത്യത്തില്‍ കണ്ണികളാകാന്‍ മുക്കത്തുനിന്ന് അടക്കം ആളുകള്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

ആറാം ദിവസത്തെ തിരച്ചിലിനു ശേഷം അർജുന്‍റെ വാഹനം മണ്ണിനടിയിലില്ലെന്ന് കർണാടക റവന്യു മന്ത്രി പറഞ്ഞിരുന്നു. 98 ശതമാനം മണ്ണ് മാറ്റിയിട്ടും ട്രക്ക് കണ്ടെത്താൻ സാധിച്ചില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇനി മണ്ണ് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.