ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് വിജയ തുടക്കം. സ്കോര്‍ പാക്കിസ്ഥാന്‍ 19.2 ഓവറില്‍ 108, ഇന്ത്യ14.1 ഓവറില്‍ 109-3.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 19.2 ഓവറില്‍ 108 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യൻ വനിതകള്‍ 109 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

25 റൺസ് നേടിയ സിദ്ര അമീനാണ് പാക് നിരയിലെ ടോപ് സ്കോറർ. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പൂജ വസ്ട്രാക്കറും രേണുക സിംഗും ശ്രേയങ്ക പാട്ടീലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ഷഫാലിയും മന്ദാനയും ചേര്‍ന്ന് മികച്ച തുടക്കം നൽകി. പവര്‍ പ്ലേയില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സടിച്ചുകൂട്ടിയത്.

31 പന്തില്‍ 45 റണ്‍സെടുത്ത് സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 29 പന്തില്‍ 40 റണ്‍സടിച്ച ഷഫാലി വര്‍മയുടെ പ്രകടനവും ഇന്ത്യൻ ജയം അനായാസമാക്കി.

ഇരുപതു റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഞായറാഴ്ച യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.