തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിലിനായി നാവിക സേന സംഘം ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

നാവിക സേനയുടെ അഞ്ചു പേരടങ്ങുന്ന സ്‌കൂബ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. ഇന്നലെ ഫയർഫോഴ്സിന്‍റെ സ്കൂബാഡൈവിംഗ് സംഘത്തിന്‍റെ പരിശോധന തത്കാലികമായി അവസാനിപ്പിച്ചിരുന്നു. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചത്.

കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഞായറാഴ്ച പരിശോധന നടത്തിയത്. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ തടയണ കെട്ടി വെള്ളം പമ്പ് ചെയ്ത് പരിശോധന നടത്താനായിരുന്നു നീക്കമെങ്കിലും രാത്രിയോടെ ഉപേക്ഷിച്ചു. തടയണ കെട്ടിയശേഷം രാത്രി കനത്ത മഴ പെയ്താൽ നഗരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ വെള്ളം ഉയരുമെന്നതിനാലാണ് നീക്കം ഉപേക്ഷിച്ചത്.